പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Thursday, February 26, 2009

കഥ പറയും ചിത്രങ്ങള്‍- 3. മതേതര ഇന്ത്യ കരഞ്ഞ നാളുകള്‍

വിഭജനം

ഉണങ്ങാത്ത മുറിവുകള്‍
ഇന്ത്യാ വിഭജനത്തിന്റെ നാളുകളില്‍ പകുത്തു വെച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങള്‍


വേര്‍പാടുകള്‍
മഹാത്മജി വധം - മതഭ്രാന്തിന്റെ അന്ധത.
അഹിംസയുടെ പ്രവാചകനു ഹിംസയാല്‍ യാത്രയയപ്പ്‌.
1948 ജനുവരി 30. ഇതു ബാപ്പുജിയുടെ അന്ത്യ നിമിഷം.
(മെയില്‍ വഴിയെത്തിയതാണിത്‌. അതുകൊണ്ട്‌ തന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചു അറിയില്ല. ഗൂഗിളിനോടു ചോദിച്ചിട്ടു മതിയായ ഉത്തരവും കിട്ടിയില്ല).
ഒരുനോക്കുകൂടി കാണാന്‍ ഗാന്ധിജിയുടെ വിലാപയാത്രയില്‍ തിങ്ങിക്കൂടിയ ജനസമുദ്രം.

രാജീവ്‌ ഗാന്ധിയുടെ വധം - വംശീയതയുടെ ഇര.
1991, മേയ്‌21.
രാജീവ്‌ ഗാന്ധിയുടെ അന്ത്യ നിമിഷങ്ങള്‍.
തലയില്‍ ‍പൂചൂടിയിരിക്കുന്നതു തനു എന്ന എല്‍.ടി.ടി.ഇ ചാവേര്‍.

ഇന്ദിരാഗാന്ധി വധം - പാളയത്തിലെ പട
1984 ഒക്റ്റോബര്‍ 31. ഇന്ദിരാഗാന്ധിയുടെ അവസാന കാലടികള്‍ പതിഞ്ഞയിടം.
'പാളയത്തിലെ പട' എത്ര ശക്തനേയും അടിതെറ്റിക്കുമെന്നു പാഠം.

കലാപം
കണ്ണുകളില്ലാത്ത കാപാലികര്‍ക്കു മുമ്പില്‍ കൈകൂപ്പലുകള്‍കൊണ്ടെന്തു കാര്യം?
2008ലെ ഒറീസ്സ കലാപം, 2002ലെ ഗുജറാത്ത്‌ കൂട്ടക്കൊലകള്‍,
1984ലെ സിഖ്‌ കൂട്ടക്കൊലകള്‍, 1993ലെ മുംബൈ കലാപം തുടങ്ങിയ
എണ്ണമറ്റ നരമേധങ്ങളിലെല്ലാം ഇരകള്‍ ഇങ്ങനെ നിന്നിട്ടുണ്ടാവണം.

ബാബറി മസ്ജിദിന്റെ തകര്‍ച്ച
ഇതോടൊപ്പം തകര്‍ന്നു വീണതു ഈ നാടിന്റെ പൈതൃകം

സുനാമി- പ്രകൃതിയുടെ കലാപം
2004 ഡിസംബര്‍ 26-ല്‍,
ഒരു ക്രിസ്തുമസ്‌ ദിനത്തിന്റെ ആലസ്യത്തില്‍ നിന്നും വിട്ടുണരും മുന്‍പെ, വിരുന്നെത്തിയ അശനിപാതം.


സ്ഫോടനം
അദൃശ്യ ശത്രുക്കളുടെ പുതിയ യുദ്ധമുറകള്‍
മുംബൈ മുതല്‍ മാലേഗാവു വരെ....
സംജോധ മുതല്‍ കോയമ്പത്തൂരും കോഴിക്കോടും വരെ....

Thursday, February 19, 2009

കഥ പറയും ചിത്രങ്ങള്‍- 2. കരളുരുകും കാഴ്ചകള്‍

മനുഷ്യാവകാശ ധ്വംസനങ്ങളും, തീവ്രവാദവും, പട്ടിണിയും, ആര്‍ത്തിയും
എല്ലാമൊന്നിക്കുമ്പോള്‍ നരകമാകുന്നിതാ എന്‍ലോകം.

19/11 ആക്രണം.
തീവ്രവാദത്തിന്റെ ശക്തി ലോകത്തെ നടുക്കിയ ദിനം.
ലോകത്തെതന്നെ മാറ്റിമറിച്ച ദുരന്തം.


-കോടികള്‍ വിലവരുന്ന ആയുധങ്ങള്‍ വേണ്ട,
അധിനിവേശത്തിനിവിടെ ഭക്ഷണപ്പൊതികള്‍ മാത്രം മതിയായേക്കും.-

സുഡാനിലെ ഒരു യു.എന്‍ ഭക്ഷണ വിതരണകേന്ദ്രത്തിലേക്കു നിരങ്ങി നീങ്ങുന്ന ബാലികയുടെ ചിത്രം.
പിന്നില്‍ മരണം കാത്തു നില്‍ക്കുന്ന കഴുകന്‍.
1994ല്‍ ഫീച്ചര്‍ ഫോട്ടോ വിഭാഗത്തില്‍ 'പുലിസ്റ്റര്‍ അവാര്‍ഡിനു' അര്‍ഹമായ ഈ ചിത്രം എടുത്തതു 'കെവിന്‍കാര്‍ട്ടര്‍' എന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആണ്‌. 1993ല്‍ എടുത്ത ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചതു ‘ദി ന്യൂയോര്‍ക്ക്‌ ടൈംസി‘ലാണ്‌. ചിത്രമെടുത്തതിനുശേഷം കുട്ടിയെ സഹായിക്കാതെ പോന്നുയെന്നതിന്റെ പേരില്‍ ഒരുപാട്‌ പഴികേള്‍ക്കേണ്ടിവന്ന കെവിന്‍കാര്‍ട്ടര്‍ 1994ല്‍ തന്നെ ആത്മഹത്യ ചെയ്യുകയാണുണ്ടായതത്രെ.


ഇറാക്കിലെ ‘അബൂ ഗുറൈബ് ജയിലില്‍’ നിന്നുള്ള ദൃശ്യം.


ഇതു ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 25 ആം വാര്‍ഷികം. 1984 ഡിസംബര്‍ 3 ആയിരുന്നു ആ കറുത്ത ദിനം. യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്റ്ററിയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ പതുങ്ങിയെത്തിയ വാതക ചോര്‍ച്ചയില്‍ ആദ്യ മൂന്നു ദിനങ്ങള്‍കൊണ്ട്‌ മണ്ണടിഞ്ഞതു 8000-ത്തോളം മനുഷ്യജീവനുകള്‍. ജീവിതം നരകത്തിലായിപ്പോയത്‌ 1.2 ലക്ഷത്തോളമാളുകള്‍.

Monday, February 9, 2009

കഥപറയും ചിത്രങ്ങള്‍ -1. യുദ്ധവും സമാധാനവും

കണ്‍‌മുന്നില്‍ നിന്നും പോയാലും മനസ്സില്‍നിന്നും പോകാത്ത, മറക്കാന്‍ കഴിയാത്ത ചില യുദ്ധകാല ചിത്രങ്ങള്‍.

ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷക്കു.......
ഗാസയിലെ ഇസ്രയേല്‍ അധിനിവേശങ്ങളുടെ ബാക്കിപത്രം


‘ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞു
കുരിശായ് ഒരു ബാല്യം,
നിറകണ്ണു തുടക്കാന്‍ വരമായ് ഒരുകൈ
പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുര ശയ്യയിലാര്‍ദ്രം'
കവിത: ബാഗ്‌ദാദ്, രചന: മുരുകന്‍ കാട്ടാക്കട

അലി ഇസ്മായീല്‍ അബ്ബാസ് ’ എന്ന ഇറാക്കി ബാലന്‍,
അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിന്റെ ബീഭത്സരൂപം


വിയറ്റ്നാം യുദ്ധകാലം...
അമേരിക്കയുടെ നാപ്പാം ബോംബുകള്‍ നാശം വിതക്കുമ്പോള്‍
ജീവനും കൊണ്ടു ഓടുന്ന കുട്ടികള്‍ക്കൊപ്പം കിംഫുക് എന്ന പെണ്‍കുട്ടി.
1973ല്‍ പുലിറ്റ്സര്‍ അവാര്‍ഡിനു അര്‍ഹമായ ചിത്രം.


1945 ആഗസ്റ്റ്‌ 6-ആം തീയതി രണ്ടാം ലോകമഹായുദ്ധത്തില്‍ ഇതൊരു 'കൊച്ചുകുട്ടി' തീര്‍ത്ത കളിത്തട്ട്‌. അമേരിക്കയുടെ 'ലിറ്റില്‍ബോയ്‌' എന്ന ആദ്യ അണുബോംബ്‌ തകര്‍ത്തെറിഞ്ഞ ഹിരോഷിമ.
അപ്പോള്‍ തന്നെ മരിച്ചുവീണത്‌ 90000 മനുഷ്യര്‍. മാസങ്ങള്‍ക്കകം 145,000 പേര്‍കൂടി.

അനുബന്ധം: ആഗസ്റ്റ്‌ 9ന്‌ നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' തല്‍ക്ഷണം തിന്നുതീര്‍ത്തതു
45,000 മനുഷ്യജീവനുകള്‍.

Related Posts with Thumbnails